•  

നീലച്ചിത്രങ്ങളിലെ നീളം വിശ്വസിക്കല്ലേ

ഇംഗ്ലീഷ് സിനിമകളും വിദേശ നിര്‍മ്മിത നീലച്ചിത്രങ്ങളും കാണുമ്പോഴാണ് ചില പുരുഷന്മാര്‍ക്ക് തങ്ങളും മനുഷ്യരാണോ എന്ന സംശയം തോന്നുന്നത്. നീലച്ചിത്രങ്ങളിലെ കൃത്രിമ ലൈംഗികതയും യഥാര്‍ത്ഥ ജീവിതവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് തിരിച്ചറിയേണ്ടതും ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് അത്യാവശ്യമാണ്.

വലിപ്പമുളള ലിംഗം കൊണ്ട് പ്രശ്നങ്ങളും ഉണ്ട്. ഒന്നാമത്തെ പ്രശ്നം നീളമേറിയ ലിംഗം ഏറെ നേരം ഉദ്ധൃതാവസ്ഥയില്‍ നിലനിര്‍ത്തുക എളുപ്പമല്ല. അഗ്രം മുതല്‍ ചുവടുവരെ ഒരേ പോലെ ഉദ്ധരിച്ചു നിന്നാലേ ലൈംഗിക ചലനങ്ങള്‍ക്ക് ഉദ്ദേശിക്കുന്ന ശക്തിയുണ്ടാകൂ.

വലിപ്പമേറിയ ലിംഗം യോനിയില്‍ പ്രവേശിക്കുന്നത് സ്ത്രീകള്‍ക്കു വേദനാജനകമായ അനുഭവമായിരിക്കും. ആദ്യത്തെ നാലിഞ്ചു താഴ്ച കഴിഞ്ഞ് വീണ്ടും ലിംഗം താഴേയ്ക്ക് തുളഞ്ഞു കയറുന്നതും ശക്തമായ മര്‍ദ്ദനം ഏല്‍പ്പിക്കുന്നതും സ്ത്രീയെ വേദനിപ്പിക്കും.

വേറെയുമുണ്ട് പ്രശ്നം. പുരുഷനും ലൈംഗികാനുഭൂതി ലഭിക്കുന്നത് ലിംഗാഗ്രത്തില്‍ ഏല്‍ക്കുന്ന ഉത്തേജനത്തിലാണ്. ലിംഗാഗ്രത്തിലെ ലൈംഗിക കോശങ്ങളും യോനീഭീത്തിയിലെ സംവേദന ക്ഷമതയുളള കോശങ്ങളും പരസ്പരം സ്പര്‍ശിക്കുമ്പോഴാണ് സംഭോഗം ഇരുവര്‍ക്കും സുഖകരമായ അനുഭൂതിയായി മാറുന്നത്. നീളമേറിയ ലിംഗമാകുമ്പോള്‍, പുരുഷന്റെ ലിംഗാഗ്രം സ്ത്രീയുടെ സംവേദന കോശങ്ങളുമായി ഉരസുക എന്നത് അപ്രായോഗികമാണ്.

നീളം കുറഞ്ഞ ലിംഗം ഒരു രോഗമാണെന്നും അത് സ്ത്രീയെ തൃപ്തിപ്പെട്ടുത്തില്ലെന്നും മരുന്നു കഴിച്ചാല്‍ വലിപ്പം കൂടുമെന്നുമൊക്കെ വെറുതെ പറയുന്നതാണ്. ലോകത്തിലെ ഏറ്റവും വരുമാനമുളള മേഖലയാണ് ലിംഗത്തിന്റെ നീളം വര്‍ദ്ധിപ്പിക്കാനുളള മരുന്നു കച്ചവടം. ചെറിയ ലിംഗവും ലൈംഗിക സംതൃപ്തിയും ബന്ധപ്പെടുത്തി അനുഭവക്കുറിപ്പും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നത് ഈ മരുന്നിന് വിപണിയുണ്ടാക്കാനാണ്. ഈ പ്രചരണത്തില്‍ കുടുങ്ങിയാല്‍ ധനനഷ്ടവും മാനഹാനിയുമാവും ഫലം.

"എ പേഴ്സണ്‍ ഹു ഹു ഹാസ് എ സ്മാള്‍ പെനിസ് ഈസ് ദി റിയല്‍ കിംഗ് ഇന്‍ ദി ബെഡ്" എന്ന് അറിവുളളവര്‍ പറയുന്നത് വെറുതെയല്ല. അതിനാല്‍ നീളം സംബന്ധിച്ച സംശയങ്ങള്‍ക്ക് ഇതോടെ അവസാനമാകട്ടെ!

മുന്‍ പേജില്‍
അവയവത്തിന്റെ നീളം, സത്യവും മിഥ്യയും

Story first published: Friday, February 15, 2008, 13:30 [IST]

Get Notifications from Malayalam Indiansutras